കോട്ടയം: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പൂഞ്ഞാർ നടുഭഗം വെള്ളികുളം വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലയിൽ ജോബിനെ(22)യാണ് അഡീഷണൽ സെക്ഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുകയും 60000 രൂപ പിഴ അടയ്ക്കുകയും ചെയ്യണം.

2020ലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പാലാ ഡിവൈഎസ്‌പി ഷാജി മോൻ ജോസഫ്, മരങ്ങാട്ടുരപിള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സനോജ് എസ്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ എസ് ജെയ്മോൻ വി എം, എസ് ഐ ഐ രാജു എംവി, എസ് ഐ ഷാജികുമാർ സിഎസ്, ഗ്രേജ് എസ്ഐമാരായ സന്തോഷ് കെ സി, സന്തോഷ് എൻ എൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റെജിമോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.