സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യയെ വീണ്ടും പരിക്ക് വലയ്ക്കുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഋഷഭ് പന്തിനാണ് ഒടുവിൽ പരിക്കേറ്റത്. ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ പന്തിന്റെ കൈയിലിടിച്ചാണ് പരി ക്കേറ്റത്.രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി പന്ത് ഫീൽഡിൽ ഇറങ്ങിയിട്ടില്ല.പന്തിന് പകരം വൃദ്ധിമാൻ സാഹയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

പരിക്കേറ്റ ഉടൻ തന്നെ ഫിസിയോയുടെ സഹായം തേടിയ പന്ത് വേദനസംഹാരി കഴിച്ചാണ് പിന്നീട് ബാറ്റിങ് തുടർന്നത്. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന താരം ഇതിനു ശേഷം അസ്വസ്ഥ നായി കാണപ്പെട്ടു. വൈകാതെ ഹെയ്സൽവുഡിന്റെ പന്തിൽ പുറത്താകുകയും ചെയ്തു. 67 പന്തിൽ നിന്ന് നാല് ബൗണ്ടറികളോടെ 36 റൺസെടുത്താണ് പന്ത് മടങ്ങിയത്.


താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സിഐ അറിയിച്ചു.താരത്തിന്റെ പരി ക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.നേരത്തെ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് കാരണം മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പ്രധാന പേസർ ഇഷാന്ത് ശർമയ്ക്ക് പരിക്ക് കാരണം പരമ്പര തന്നെ നഷ്ടമാകുകയായിരുന്നു.