പട്ന: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പട്നയിലെ സ്‌കൂളിലെ പ്രിൻസിപ്പലിന് വധശിക്ഷ. സംഭവത്തിൽ കൂട്ടുനിന്ന സ്‌കൂളിലെ അദ്ധ്യാപകനെ കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.

പ്രത്യേക പോക്സോ ജഡ്ജി അവധേഷ് കുമാറാണ് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്. പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് വധശിക്ഷക്ക് പുറെമ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. കൂട്ടുപ്രതി അഭിഷേക് കുമാറിന് ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും വിധിച്ചു. നഗരത്തിലെ ഫുൾവാരി ഷെരീഫ് പ്രദേശത്തെ സ്‌കൂളിലെ അദ്ധ്യാപകരാണിവർ.

2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ 11കാരി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് വ്യക്തമായത്.