പാലക്കാട്: പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്തുകൊന്നസംഭവം അമ്മ മകനെ ബലികൊടുത്തതെന്ന് എഫ്ഐഐആർ. ബോധപൂർവം കൊല നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മദ്രസാ അദ്ധ്യാപികയായ ഷാഹിദ ബോധപൂർവമാണ് കൊല നടത്തിയതെന്നും പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ മകൻ ആമിലിനെ വിളിച്ചുണർത്തി വീട്ടിനകത്തെ ശുചിമുറിയിൽ എത്തിച്ചു കൈകാലുകൾ കെട്ടിയിട്ട് കഴുത്തറുത്തുകൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം അവർ തന്നെ പൊലീസിനെ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നായിരുന്നു നാട്ടുകാരുടെ മൊഴി.

ആദ്യഘട്ടത്തിൽ നാട്ടുകാരും ബന്ധുക്കളും ഇക്കാര്യങ്ങൾ വിശ്വസിച്ചിരുന്നില്ല. അന്ധവിശ്വാസി അല്ലെന്നും എന്നാൽ അവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന സംശയമുണ്ടെന്നും ആയിരുന്നു നാട്ടുകാർ പറഞ്ഞത്. തുടക്കത്തിൽ പൊലീസും ബലി നൽകിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നില്ല. മൂന്ന് മാസം ഗർഭിണിയായ ഷാഹിദ ലോക്ക്ഡൗൺ കാലംവരെ തൊട്ടടുത്ത മദ്രസയിലെ അദ്ധ്യാപികയായിരുന്നു. ഭർത്താവ് സുലൈമാൻ ഗർഫിൽനിന്ന് തിരിച്ചെത്തി ഡ്രൈവറായി ജോലി നോക്കുകയാണ്.

ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതിൽ പൂളക്കാട്ട് ഗ്രാമം കണ്ണീരു തുടച്ചു തീരുന്നില്ല. അവരെ നടുക്കിയത് ആ കൊടും കൃത്യം ചെയ്തത് സ്വന്തം മാതാവും പൊതുവെ ശാന്ത സ്വഭാവക്കാരിയുമായ ഷാഹിദ ആണെന്നതായിരുന്നു. ഏതാനും മാസങ്ങളായി ഷാഹിദ മദ്രസയിൽ ജോലിക്ക് പോകുന്നില്ല. ഷാഹിദയെ കുറിച്ച് നാട്ടുകാർക്കും നല്ലതുമാത്രമാണ് പറയാനുള്ളത്.

ഞായറാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ കൊല നടന്നത്. നഗരത്തിന് സമീപമുള്ള പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിയായ സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആമിലിനെ കഴുത്തുറത്തുകൊല്ലുകയായിരുന്നു. മാതാവ് തന്നെയാണ് താൻ മകനെ കൊന്നതായി പൊലീസിനെ അറിയിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്.

കണ്ണാടി പഞ്ചായത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു. കാല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ 3-30 തോടെ ലാളിച്ച് വളത്തിയ മകന്റെ കഴിത്തിൽ കത്തിവച്ചത് പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലെന്നാണ് നാട്ടുകാരും വീട്ടുകാരും വിശ്വസിക്കുന്നത്.

പുലർച്ചെ നാലുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരൻ ആമിലിനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്തുകൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും മറ്റു രണ്ട് മക്കളും സംഭവം അറിഞ്ഞിരുന്നില്ല.