തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു. ബംഗ്ലൂരിവിലേക്ക് പോകാനായി മകൾ തയ്യാറാക്കി വെച്ച ബാഗിലായിരുന്നു ഈ പണവും ആഭരണങ്ങളുമുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത്. ഒരാളാണ് മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിച്ച് വരികയാണ്. കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് സംശയം. വിരളടയാള വിദഗ്ദരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.