ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 11കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂർച്ചയുള്ള ആയുധംകൊണ്ടുള്ള മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കൊലയാളികൾ ബലാത്സംഗത്തിന് ഇരയാക്കിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പ്രദേശവാസികളായ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.

ശനിയാഴ്ച രാവിലെ എട്ടോടെ വിളകൾ പരിപാലിക്കുന്നതിന് സൈക്കിളിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാടത്തേക്ക് പോയതാണ് കുട്ടിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജവാൻ പറഞ്ഞു. വൈകുന്നേരം വീട്ടിൽ നിന്ന് 800 മീറ്റർ അകലെ സൈക്കിളും വസ്ത്രവും കണ്ടെത്തുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയിലുള്ള ആറുപേരെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. അച്ഛൻ ഇല്ലാത്തതിനാൽ വിളകൾ പരിപാലിക്കാൻ കുട്ടി വയലുകളിൽ പോകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം ചെളിക്കുണ്ടിൽ തള്ളിയിരുന്നതിനാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ പരിചയക്കാരാകും കുറ്റവാളികളെന്നും കുറ്റകൃത്യം മറച്ചുവെക്കാനായി ബലാത്സംഗത്തിന് ശേഷം കൊലശപ്പടുത്തിയതാണെന്നും പൊലീസ് സൂപ്രണ്ട് (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു.