വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ട്രംപും ബൈഡനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 13 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിൽ നിൽക്കുമ്പോൾ 16 ഇടത്ത് ബൈഡൻ മുന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡെമോക്രാറ്റുകൾ തിരിച്ചുവരുമോ അതോ റിപ്പബ്ലിക്കന്മാർ അധികാരം നിലനിർത്തുമോ എന്ന ആശങ്കയിലാണ് ലോകം. അമേരിക്കൻ ജനതയുടെ വിധിയെഴുത്ത് പൂർത്തിയാകുമ്പോൾ ബൈഡന് നേരിയ മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകൾ നൽകുന്നത്.

ഇന്ത്യാന, കെൻചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. സൗത്ത് കരോലിന, വെർമേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു. ഫ്‌ളോറിഡയിൽ രാത്രി ഏഴിനും പെൻസിൽവാനിയയിൽ എട്ടിനുമാണ് വോട്ടെടുപ്പ് അവസാനിച്ചത്.

ജോ ബൈഡൻ സ്വന്തം സംസ്ഥാനമായ ഡെലവെയർ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ വിജയിച്ചതായും മറ്റ് ചില റിപ്പോർട്ടുകളുണ്ട്. റോഡ് ഐലൻഡ്, ന്യൂജേഴ്സി, മസാച്യുസെറ്റ്‌സ്, മേരിലാൻഡ്, ഇല്ലിനോയിസ്, ഡെലവെയർ, കണക്റ്റിക്കട്ട് എന്നിവ ഡെമോക്രാറ്റിക് നോമിനി നേടി

അതേസമയം, ഒക്ലഹോമ, ടെന്നസി, മിസിസിപ്പി, അലബാമ എന്നീ സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപിന് അനുകൂലമാണ്. ഈ സംസ്ഥാനങ്ങളൊന്നും കടുത്ത പോരാട്ടം നടക്കുന്ന ഇടങ്ങളല്ലാത്തതു കൊണ്ടു തന്നെ ഫലം പ്രതീക്ഷിച്ചതായിരുന്നു. 13 സംസ്ഥാനങ്ങളിൽ ട്രംപ് നിലവിൽ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോർജിയയിലും ഫലം മാറിമറിയുകയാണ് ഇവിടെ ബൈഡൻ മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡൻ മുന്നിൽ. ഫ്ളോറിഡയാകും ഒടുവിൽ നിർണായകമാകുക. ഫ്ളോറിഡ കൈവിട്ടാൽ പരാജയപ്പെടുമെന്ന് ട്രംപ് അനുകൂലികൾ സമ്മതിച്ചുകഴിഞ്ഞു. ടെക്‌സാസിലെ വോട്ടുലകളും നിർണായകമാണ്.

കോവിഡ് മഹാമാരിയെത്തുടർന്ന് പോസ്റ്റൽ വോട്ടുകൾ ജനം കൂടുതൽ ആശ്രയിച്ചത് വോട്ടെണ്ണൽ ഇത്തവണ മന്ദഗതിയിലാകും. തപാൽ ഉൾപ്പെടെയുള്ള മുൻകൂർ വോട്ടിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി 10 കോടിപേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ആകെയുള്ള ഇലക്ടറൽ വോട്ടുകൾ 538ണ്. ഇതിൽ 119 ൽ ബൈഡനും 92 ൽ ട്രംപും മുന്നിലാണ്. 270 ആണ് കേവല ഭൂരിപക്ഷ സംഖ്യ. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്‌ളോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും.

തെരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്പ് പ്രസിഡന്റ് ഡോൺഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവലിക്കുന്നത്. 250 അതിഥികൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാർട്ടി നടത്തുകയാണ് ട്രംപ്. അതേസമയം, ജോ ബൈഡൻ ഡെലാവറിൽ ആണ് ഉള്ളത്. അദ്ദേഹം അവിടെ ജയിച്ചു. അഭിപ്രായ സർവേകളെ കണ്ണുമടച്ചു വിശ്വസിക്കാമെങ്കിൽ ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അടുത്ത യുഎസ് പ്രസിഡന്റാകും. എന്നാൽ, അപ്രതീക്ഷിത നീക്കങ്ങളും പ്രവചനാതീത സ്വഭാവവും മുഖമുദ്രയാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ ചില നിർണായക സംസ്ഥാനങ്ങൾ തുണച്ചാൽ, അദ്ദേഹം അടുത്ത 4 വർഷം കൂടി വൈറ്റ് ഹൗസിൽ തുടരും.