തിരുവനന്തപുരം: നാവായിക്കുളത്തെ ഇളയകുട്ടിയുടെ മൃതദ്ദേഹവും കുളത്തിൽ നിന്ന് കണ്ടെ ത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ക്ഷേത്രത്തക്കുളത്തിൽ നിന്ന് തന്നെ എട്ടു വയസ്സുള്ള ഇളയ കുട്ടി അൻഷാദിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരനെ വീട്ടിന കത്ത് കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്.കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. തൂടർന്ന് നടത്തി യ പരിശോധനയിൽ പിതാവിന്റെ മൃതദേഹം വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയുള്ള നാവായിക്കുളത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ത്രത്തിലെ കുളത്തിൽ കണ്ടെത്തി. പിതാവ് സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ക്ഷേത്രക്കുളത്തിന്റെ സമീപം കണ്ടെത്തിയതിനെ ത്തുടർന്നാണ് കുളത്തിൽ തിരച്ചിൽ നടത്തിയത്.

ഇതിന് പിന്നാലെയാണ് ക്ഷേത്രക്കുളത്തിൽ നിന്നും പിതാവ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്. സഫീറാണ് അൽത്താഫിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പിതാവ് സഫീറുമൊത്ത് അൽത്താഫും അൻഷാദും നാവായിക്കുളത്ത് നൈനാൻകോട് എന്ന സ്ഥലത്താണ് താമസിക്കുന്നത്. കുട്ടിയുടെ ഉമ്മ സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയാണ്. കുട്ടിക ളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്.കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എന്താണ് യഥാർ ത്ഥ പ്രശ്നമെന്ന് പൊലീസിന് നിശ്ചയമില്ല. അമ്മയെ ഉൾപ്പെടെ ചോദ്യം ചെയ്യും. അമ്മയുമായുള്ള പ്രശ്നമാണോ അതോ മക്കളുമായി സഫീർ വഴക്കിട്ടോ എന്നെല്ലാം പരിശോധിക്കുകയും ചെയ്യും