കൊച്ചി: പൊലീസിന്റെ കസ്റ്റഡിയിലായ യുവാവ് ഷോക്കേറ്റ് മരിച്ചത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പിൽ കെ.പി രഞ്ജിത്ത് നാല് കിലോയോളം കഞ്ചാവുമായാണ് പൊലീസ് പിടിയിലാകുന്നത്.എന്നാൽ മഹസർ തയ്യാറാക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ഇതിനിടയിലാണ് വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ദാരുണാന്ത്യം ഉണ്ടാകുന്നത്.

തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്താണ് സംഭവം.പൊലീസിൽ നിന്ന് രക്ഷപ്പെട്ടോടിയ രഞ്ജിത്ത് സ്റ്റേഡിയത്തിനകത്ത് കയറിയ യുവാവ് ഗാലറിയിലൂടെ ഓടി. പൊലീസ് പിന്നാലെ എത്തിയപ്പോൾ താഴെയുള്ള തകരഷീറ്റിട്ട കടയുടെ മുകളിലേക്കു ചാടി. ഇവിടെ നിന്ന് താഴെയിറങ്ങിയ രഞ്ജിത്തിനെ പൊലീസ് വളഞ്ഞു. ഇതോടെ വെപ്രാളത്തിൽ സമീപത്തെ പോസ്റ്റിലേക്ക് വലിഞ്ഞുകയറിയ രഞ്ജിത്ത് കൈവിട്ട് ലൈൻ കമ്പിക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് പൊലീസുകാരുടെ നേതൃത്വത്തിൽ തന്നെ മൃതദ്ദേദഹം താഴെയിറക്കി.