തലശേരി: കടമ്പൂർ മുണ്ടിച്ചാൽ മുക്കിന് സമീപം വീട്ടിൽ കയറി കോൺഗ്രസ് പ്രവർത്തകനെ അക്രമിച്ചതായി പരാതി. കാടാച്ചിറയിലെ ഓട്ടോ ഡ്രൈവറായ സുനിത്ത് കുമാറിന് നേരെയാണ് 20 ഓളം സിപിഎം പ്രർത്തകർ ചേർന്ന് അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതിയുയർന്നത്.ശനിയാഴ്‌ച്ച രാത്രിയാണ് സംഭവം.

മാരാക ആയുധങ്ങളേന്തി ഭാര്യയുടെ മുന്നിൽ വെച്ച് കണ്ടാലറിയുന്ന അമൃത് അരുൺ ജിബിൻ രാജ് തുടങ്ങിവരുടെ നേതൃത്വത്തിൽ അക്രമിച്ചുവെന്നാണ് പരാതി.
ഇതുതടയുന്നതിനിടെ ഇയാളുടെ ഭാര്യയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. സജീവ കോൺഗ്രസ് പ്രവർത്തകനായ സുനിത്ത് കുമാർ ഗാന്ധിജയന്തി ദിനത്തിൽ കൊടിതോരണങ്ങൾ കെട്ടാൻ മുന്നിലുണ്ടായിരുന്നു.

ഇതിന്റെ വൈരാഗ്യമാണ് സിപിഎമ്മുകാരുടെ അക്രമത്തിന് പിന്നിലെന്ന് മണ്ഡലം പ്രസിഡണ്ട് സി ഒ രാജേഷ് പറഞ്ഞു. കോൺഗ്രസിന്റെ കൊടികളും മറ്റും നശിപ്പിച്ച് പ്രവർത്തകരെ അക്രമിക്കുന്ന രീതി ഇനിയും സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.