മംഗളുരു: കേരളത്തെ ലഹരിയിൽ മുക്കാൻ ദിവസവും അതിർത്തി കടന്ന് ഒഴുകുന്നത് കോടികളുടെ മയക്കുമരുന്നു. ഓരോ ദിവസവും എം ഡി എമ്മും കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും കർണാടക മദ്യവും ഒഴുകിക്കൊണ്ടിരിക്കുകയാണ്. മംഗളൂരു, ഉപ്പള കാസർകോട് പ്രദേശങ്ങളിൽ വിറ്റഴിക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചെടുത്തതോടെ ലഹരി മാഫിയ സംഘങ്ങൾ തേരോട്ടം നടത്തുകയാണ്. കഴിഞ്ഞ ദിവസവും വൻ മയക്കുമരുന്ന വേട്ടയാണ് നടന്ന്.

കാനാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്നാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം മയക്കുമരുന്നും ഒരു കാറും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തും. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് ഇത്. മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസാബിൽ, അഹമ്മദ് മസൂക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മുനഫ് ബിബിഎ വിദ്യാർത്ഥിയാണ്. മുസബിൽ ബെംഗളൂരുവിലെ ജെ പി നഗറിലെ ഒരു ഹോട്ടലിൽ ജോലിചയ്തു വരുന്നു. മസൂക്ക് നെലമംഗല, ബെംഗളൂരു, എന്നിവിടങ്ങളിലെ സ്പോർട്സ് ഷോപ്പിലുമാണ് ജോലി ചെയ്യുന്നത്.

ഉപ്പളയിലും , കാസർകോടും കേന്ദ്രികരിച്ചു മൂന്ന് പേർ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് കാസർകോട് ഡി വൈ എസ് പി പി പി സദാനന്ദന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രതികളെ തേടിയിറങ്ങിയ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങൾ തിരച്ചിൽ നടത്തിവരികെയാണ് മയക്കുമരുന്നുമായി ഇവർ കർണാടകയിലേക്ക് കടന്നതും കോനാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് പിടിച്ചതും.

ഇവരിൽ നിന്ന് പിടിച്ചെടുത്ത മയക്കു മുര്‌നനുകളുടെ മൂല്യം 17,37,000 രൂപയാണ് കോനാജെ പൊലീസ് വ്യക്തമാക്കി. യുവതലമുറയെ ലക്ഷ്യമാക്കിയാണ് മയക്കുമരുന്നു കടത്ത് തുടരുന്നത്. പൊലീസ് എക്‌സൈസ് വകുപ്പുകൾക്ക് പിടികൂടാൻ സാധിക്കുന്നത് നാമമാത്രമായ കേസുകൾ മാത്രമാണ്. വലിയ അളവിൽ മയക്കുമരുന്ന് മാർക്കറ്റിൽ ലഭ്യമാണന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നിയമപാലകർക്ക് പുറമേ പൊതു ജനവും ഇത്തരക്കാർക്കെതിരെ ശക്തമായി രംഗത്ത് വന്നില്ലെങ്കിൽ വലിയ ആ പത്തിലേക്കയിരിക്കും കേരളത്തിലെ പുതുതലമുറ ചെന്നെത്തുക.

മംഗലാപുരത്ത് പിടികൂടിയ പ്രതികൾ ബെംഗളൂരുവിലെ ഒരു ആഫ്രിക്കൻ പൗരനിൽ നിന്നണ് മയക്കുമരുന്ന് മൊത്തമായി വാങ്ങിച്ചതെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറയുന്നു. 'പിടിച്ചെടുത്തത് വലിയ അളവിലുള്ള എംഡിഎംഎ മയക്കുമരുന്്‌നാണ്. ഇവരിൽ നിന്നും ലഹരി വാങ്ങുന്നവരെയും കണ്ടെത്തും. വിശദമായ അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും ശശികുമാർ വ്യക്തമാക്കി.

ബെംഗളൂരു പൊലീസിന്റെ സഹായം സ്വീകരിക്കും. ആഫ്രിക്കൻ പൗരനെ തിരച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കമ്മീഷണർ കൂട്ടി ചേർത്തു. പ്രതികളെ പിടികൂടിയ എസിപി നോർത്ത് രഞ്ജിത്ത് കുമാർ, കോനാജെ ഇൻസ്‌പെക്ടർ പ്രകാശ് ദേവാഡിഗ, സിസിബി ഇൻസ്‌പെക്ടർ മഹേഷ് പ്രസാദ്, സബ് ഇൻസ്‌പെക്ടർ ശരണപ്പ, മല്ലികാർജുൻ ബിരദാര, സിസിബി സബ് ഇൻസ്‌പെക്ടർ പ്രദീപ്, അസി.സബ് ഇൻസ്‌പെക്ടർ മോഹൻ, റെജി, നാഗരാജ് ലാമണി , അഭിഷേക്, ഉമേഷ് റാത്തോഡ്, മഞ്ജുനാഥ്, മഞ്ജപ്പ, സിസിബി കോൺസ്റ്റബിൾ ജബ്ബാർ, മോഹൻ, മണി എന്നിവരെ കമ്മീഷണർ അഭിനന്ദിച്ചു.