കൊൽക്കത്ത: ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്ത (63)യുടെ മരണത്തിൽ പൊലീസിന് അടിമുടി സംശയം. ഹൃദയാഘാതമെന്ന് പറയുമ്പോൾ ശർബരി ദത്തയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതാണ് പൊലീസിന് സംശയമായി മറിയത്. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടർ അറിയിച്ചതായി ശർബരിയുടെ മകൻ അമലിൻ ദത്ത പറഞ്ഞു. എന്നാൽ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായത് എങ്ങനെ എന്ന് പൊലീസ് ചോദിക്കുന്നു.

രാത്രി 11.30ഓടെ വീട്ടിലെ കുളിമുറിയിലാണ് ശർബരിയ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഫോൺ കോൾ വരാത്തതിനാൽ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശർബരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അമാലി പറഞ്ഞു. എന്നാൽ മരണത്തിൽ ദുരൂഹതയുണണ്ടെന്നാണ് പൊലീസിന്റെ സംശയം. അസാധാരണ മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തി.

ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശർബരി. പുരുഷന്മാർക്കുള്ള ഇന്ത്യൻ പരമ്പരാഗത വസ്ത്ര രൂപകൽപനയിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിദ്യാബാലൻ അടക്കം പ്രമുഖ സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്.