ആലുവ: സുഹൃത്ത് ജയിലിലായ തക്കം നോക്കി സുഹൃത്തിന്റെ ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ്. ആലുവയിലാണ് നടുക്കുന്ന കൃത്യം അരങ്ങേറിയത്. കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കാസർകോഡ് സ്വദേശി മുത്തലിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുത്തലിബ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിനും ഇയാളുടെ പേരിൽ കരുാരക്കുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതിന് ശേഷം ആലുവയിലെത്തിയ പ്രതി വിസ കച്ചവടവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു. യുവതിയും ഭർത്താവും പുത്തൻകുരിശ് ഭാഗത്തായിരുന്നു താമസം. മുത്തലിബ് ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു.ഇതിനിടെ വഞ്ചാനാക്കുറ്റത്തിന് യുവതിയുടെ ഭർത്താവ് ജയിലിലായി.

ഇതോടെ പ്രതി യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആലുവയിലെ ഇയാളുടെ താമസസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെവച്ചാണ് ഒരുമാസം പീഡിപ്പിച്ചത്. ഭർത്താവ് ജയിലിൽ നിന്ന് ഇറങ്ങിയശേഷം യുവതിയെ കണ്ടെത്തി. കാര്യം മനസിലായ ഭർത്താവ് പരാതി നൽകുകയായിരുന്നു.