ബഗൽകോട്ട്:നിരന്തരം മദ്യപിച്ചത്തി തന്നെ അധിക്ഷേപിച്ച അച്ഛനെ മകൻ കൊലപ്പെടുത്തി.കൊലയ്ക്ക് ശേഷം വിവരം പുറത്തുവരാതിരിക്കാൻ ശരീരം 32 കഷ്ണങ്ങളാക്കി കുഴൽകിണറിൽ തള്ളിയായിരുന്നു മകന്റെ ക്രൂരത.കർണാടകയിലെ ബഗൽകോട്ടിലാണ് സംഭവം.കൊലപാതകത്തെ തുടർന്ന് വിതല കുലാലി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അച്ഛൻ നിരന്തരം മദ്യപിച്ച് വന്ന് തന്നെ അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കുലാലി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.കൊലപാതകമാണെന്ന് വ്യക്തമായതോടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊലീസ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.

ഡിസംബർ ആറിനാണ് 20 കാരനായ വിതല തന്റെ അച്ഛനായ പരശുറാം കുലാലിയെ (53) കൊലപ്പെടുത്തിയത്.ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടയിക്കുകയായിരുന്നു.പരശുറാമിന്റെ രണ്ട് മക്കളിൽ ഇളയവനാണ് വിതല.ഇയാളുടെ ഭാര്യയും മൂത്തമകനും വേർപിരിഞ്ഞാണ് താമസിക്കുന്നത്.പരശുറാം എന്നും മദ്യപിച്ച് വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു.കൊലപാതകം നടന്ന ദിവസം,അച്ഛന്റെ അധിക്ഷേപ വാക്കുകൾ സഹിക്കാതെ വന്നതോടെ വിതല ഒരു ഇരുമ്പ് വടിയെടുത്ത് അച്ഛനെ അടിക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം ശരീരം കഷ്ണങ്ങളാക്കി തങ്ങളുടെ കൃഷിയിടത്തിലെ കുഴൽക്കിണറിൽ തള്ളുകയാണ് ചെയ്തത്.പരശുറാമിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലയുടെ വിവരം പുറത്തുവന്നത്.