കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിന്റെ വിചാരണക്ക് എത്തിച്ചപ്പോൾ പ്രതികൾ കോടതിയുടെ ജനൽചില്ല് അടിച്ചുതകർത്തു. വിലങ്ങുപയോഗിച്ചാണ് ബേസ്മൂവ്മെന്റ് പ്രവർത്തകരായ പ്രതികൾ ജനൽചില്ല് തകർത്തത്. ആന്ധ്രാപ്രദേശിലെ കടപ്ര ജയിലിൽ നിന്നാണ് പ്രതികളെ കൊല്ലത്തെത്തിച്ചത്.

വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചപ്പോഴാണു കൈവിലങ്ങുകൊണ്ട് ജനൽചില്ല് അടിച്ചുതകർത്തത്. അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണു പ്രതികൾ. ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.

2016 ജൂൺ 15-നാണ് കൊല്ലം കളക്ടറേറ്റിൽ ബോംബ് സ്ഫോടനമുണ്ടാകുന്നത്. കേസിലെ പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ആന്ധ്രാപ്രദേശിൽ നിന്നും പ്രതികളെ കൊല്ലത്തേക്കെത്തിച്ചത്. അവരെ തിരിച്ചു കൊണ്ടു പോവുന്നതിനിടെയായിരുന്നു അക്രമം.

കേരളാ പൊലീസും ആന്ധ്രാപൊലീസുമുൾപ്പടെ അമ്പതോളം പൊലീസുകാർ പ്രതികൾക്കൊപ്പമുണ്ടായിരുന്നു. ഇവർക്കു മുന്നിൽ വച്ചാണ് അക്രമാസക്തരായ പ്രതികൾ ചില്ല് തകർത്തത്.

ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ബേസ്മൂവ്മെന്റ് പ്രവർകരായ പ്രതികൾക്കെതിരെ UAPAയുൾപ്പടെ ചുമത്തിയിരുന്നു. അപ്പാസരി, ഷംസൂൾ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികൾ. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. വൻ സുരക്ഷാ വീഴ്ചയാണുണ്ടായത്. അതീവഗുരുതരമായ കേസിലെ പ്രതികളെ കൊണ്ടു വരുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.