ഒന്നര വർഷം മുമ്പ് ഗൾഫിൽ നിന്നെത്തി; മാനസിക പ്രശ്നത്തിന് ചികിൽസയും; ഭാര്യയോടുള്ള സംശയം പകയായി; അമ്മയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരത; സതീശൻ കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ വഴക്ക്; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ: മലയോരത്തെ ഞെട്ടിച്ചു ഇരട്ട മരണം
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: കണ്ണുർ ജില്ലയിലെ മലയോര പ്രദേശമായ കുടിയാന്മല പൊലിസ് സ്റ്റേഷൻ പരിധിയിലെ എരുവേശി മുയിപ്രയിൽ നാടിനെ നടുക്കിയ കൊലപാതകത്തിന് കാരണമായത് ഭർത്താവിന്റെ സംശയരോഗവും അതിനെ തുടർന്നുണ്ടായ കുടുംബ വഴക്കും മാനസിക വിഭ്രാന്തിയുമെന്ന് പൊലിസ്. വെള്ളിയാഴ്‌ച്ച രാവിലെ 10.55നാണ് നാടിനെ നടുക്കിയ കൊല നടന്നത്.
യുവാവ് വാക്കത്തികൊണ്ട് ഭാര്യയെയും കുഞ്ഞിനെയും വെട്ടി പരിക്കേല്പിച്ച് സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. ഏരുവേശ്ശി മുയിപ്രയിലെ നാരായണൻ നമ്പ്യാരുടെ മകൻ മാവിലാ വീട്ടിൽ സതീശൻ (38) മകൻ ഒൻപതു മാസം പ്രായമുള്ള ധ്യാൻ ദേവ്എന്നിവരാണ് മരിച്ചത്. സംഭവ സമയം സതീശന്റെ മതാവ് വീട്ടിലുണ്ടായിരുന്നു. ഇവരെ മുറിക്കുള്ളിൽ അടച്ചിട്ട ശേഷമാണ് സതീശൻ ക്രൂരകൃത്യം ചെയ്തത്.
മുറിയിൽ പൂട്ടിയിട്ട് ഭാര്യയേയും കുട്ടിയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം സതീശൻ ആത്മഹത്യ ചെയ്യുകയായിരുന്നു മാനസികാസ്വാസ്ഥ്യവും സംശയ രോഗവുമുള്ള യാളാണ് സതീശനെന്ന് പറയുന്നു വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് കുട്ടിയുണ്ടായത്. ഭാര്യ അഞ്ജു സുരേഷ് (28) ഗുരുതരാവസ്ഥയിലാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വിവരമറിഞ്ഞ് കുടിയാന്മല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
സതീശന്റെയും കുഞ്ഞിന്റെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഗൾഫിൽ ജോലി ചെയ്തിരുന്ന സതീശൻ നാട്ടിൽ മടങ്ങിയെത്തി മുയിപ്രയിൽ പുതിയ വീടുവെച്ചു താമസിക്കുകയായിരുന്നു. ഒന്നരവർഷം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്