കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ നഗരത്തിലെ വ്യാപാരിയെ പോക്സോ ചുമത്തി പൊലിസ് അറസ്റ്റു ചെയ്തു. കാട്ടാമ്പള്ളി ബാലൻ കിണറിന്നടുത്തെ എംപി.യഹിയയെ(58) കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ സി.കെ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.പതിനൊന്നു വയസുകാരിയായ പെൺകുട്ടിയെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.കുട്ടിയുടെ മാതാവും കേസിലെ പ്രതിയാണ്.

മൂന്ന് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടത്തി. കാറിൽ കൂട്ടിക്കൊണ്ടു പോയി മാതാവിന്റെ സമ്മതത്തോടെ കണ്ണൂർ നഗരത്തിലെ വ്യാപാരിയായ പ്രതിപീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിവിവരമറിയിച്ചതിനെ തുടർന്ന് മറ്റു ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതിപ്പെടുകയും ചൈൽഡ് ലൈൻ കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കണ്ണൂർ ടൗൺ പൊലിസിൽ പരാതി നൽകുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.

സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡന ശ്രമത്തിന് ഇരയായത്. സംഭവത്തിനു ശേഷം യഹിയ ഒളിവിലായിരുന്നു. ഇയാളെ കൂടാതെ കുട്ടിയുടെ മാതാവിനെയും പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്ത കുറ്റത്തിന് പൊലിസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. പ്രതിക്കായി പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈയാൾ കണ്ണൂരിൽ നിന്നും പിടിയിലാകുന്നത്.

പ്രതിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.