കൊച്ചി: മത്സ്യകര്‍ഷകരെ കണ്ണീരിലാഴ്ത്തിയ മത്സ്യക്കുരുതിക്ക് ഒന്നര മാസം പിന്നിടുന്നതിനിടെ പെരിയാറില്‍ വീണ്ടും രാസമാലിന്യം കലര്‍ന്നതായി പരാതി. എറണാകുളം ഏലൂരില്‍ പൊതുമേഖല സ്ഥാപനമായ ടി സി സി പെരിയരിലേക്ക് രാസമാലിന്യം നേരിട്ട് ഒഴുക്കിയതായാണ് പരാതി. പെരിയാര്‍ സംരക്ഷണ സമിതിയുടെ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ച് മടങ്ങി. മത്സ്യകുരുതി നടന്ന് ഒന്നര മാസം പിന്നിടുമ്പോഴാണ് പൊതുമേഖല സ്ഥാപനം തന്നെ വീണ്ടും രാസമാലിന്യം ഒഴുക്കിയതായി പരാതിയെത്തിയത്. കഴിഞ്ഞ ആഴ്ച്ച വിദഗ്ധ സമിതി പരിശോധനയ്ക്കിടെ സിജി ലൂബ്രിക്കന്റ്‌സ് സംസ്‌കരിക്കാത്ത രാസമാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.