കൊണ്ടോട്ടി: കേരളത്തിൽനിന്നുള്ള അവസാന തീർത്ഥാടകസംഘവും യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകൾക്ക് പരിസമാപ്തിയായി. തിങ്കളാഴ്ച പുലർച്ചെയാണ് അവസാന സംഘം വിശുദ്ധമണ്ണിലേക്ക് യാത്രയായത്. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ പറന്നുയർന്ന അവസാന വിമാനത്തിൽ 156 പുരുഷന്മാരും 166 സ്ത്രീകളും ഉൾപ്പെടെ 322 പേരാണ് ഉണ്ടായിരുന്നത്.

മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 18,200 പേർ ഇത്തവണ ഹജ്ജിന് പോയി. ഇതിൽ 7408 പേർ പുരുഷന്മാരും 10,792 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള ഒൻപത് കുഞ്ഞുങ്ങളുമുണ്ട്.

കേരളീയരല്ലാത്ത 201 പേർ യാത്രയ്ക്കായി കൊച്ചി തിരഞ്ഞെടുത്തു. ലക്ഷദ്വീപിലെ 93 പേരും തമിഴ്‌നാട്ടിലെ 106 പേരും കർണാടകക്കാരായ രണ്ടുപേരുമാണിവർ. ഒൻപത് വിമാനങ്ങളിലായി 3208 പേർ കണ്ണൂരിൽനിന്ന് ജിദ്ദയിലെത്തി. ജൂലായ് ഒന്നുമുതൽ മദീന വഴിയാണ് തീർത്ഥാടകരുടെ മടക്കയാത്ര. ജൂലായ് 22-ന് മടക്കയാത്ര പൂർത്തിയാകും.