മാഡ്രിഡ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ. തായ്ലൻഡ് താരം പോപാവീ ചോചുവാങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം കീഴടക്കിയത്.

ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരേ മികച്ച പ്രകടനമാണ് ആറാം സീഡായ സിന്ധു പുറത്തെടുത്തത്. ആദ്യ ഗെയിം 21-14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിൽ അൽപം വിയർത്തു. 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിറ്റ് നീണ്ടുനിന്നു.

പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ കിദംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും ലക്ഷ്യാ സെന്നും പ്രീ ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിൾസിൽ സ്വാതിക്സായ്‌രാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പ-സിക്കി റെഡ്ഡി ജോഡിയും പ്രീ ക്വാർട്ടറിൽ മത്സരിക്കും.