കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന് കേന്ദ്ര മന്ത്രി വി മുരളീധരന്റെ മറുപടി. അരിക്കൊമ്പൻ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്നാണ് സുധാകരൻ പറഞ്ഞത്. കെ.സുധാകരൻ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്? അനിൽ ആന്റണിയെയാണെങ്കിൽ എ.കെ. ആന്റണിയും കുഴിയാനയല്ലേ? എ.കെ.ആന്റണി ആദർശ ധീരനായ നേതാവാണ്. കെ.സുധാകരന്റെ സൈബർ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കൾ ബിജെപിയിലേയ്ക്ക് വരുമെന്നും വി മുരളീധരൻ പറഞ്ഞു.

എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം പാർട്ടി വിരുദ്ധമെന്നുംകെ സുധാകരൻ പറഞ്ഞിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്. അത് പാർട്ടി വിരുദ്ധമാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുവേണ്ടി ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നമുക്ക് മറക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.