ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുന്നില്ലെന്ന് മുന്മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തിരഞ്ഞടുപ്പ് പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് തീരുമാനം. അതേസമയം അഖിലേഷ് യാദവിന്റെ ജിന്നാ പരാമർശത്തിൽ രൂക്ഷ വിമർശനവമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

തിരഞ്ഞെടുപ്പിൽ എസ്‌പി.യുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായിരിക്കും അഖിലേഷ് എന്നാണ് പൊതുവേ കരുപ്പെട്ടിരുന്നു. നിലവിൽ അസംഗഢിൽ നിന്നുള്ള ലോക്സഭാംഗമാണ് അഖിലേഷ്. 2012ലാണ് മുപ്പത്തിയെട്ടാം വയസ്സിൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പൂർണമായും പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് എടുത്തത്.

നിർണായകമായ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ആകെ പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് എസ്‌പിയുടെ ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വിജയം നേടാനായാൽ ഉപരിസഭയുള്ള ഉത്തർപ്രദേശിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായോ ഉപതെരഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാനാകും.

ആർഎൽഡിയുമായി സഖ്യ ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് അഖിലേഷ് യാദവ് പിടിഐയോട് വ്യക്തമാക്കിയിരുന്നു. സീറ്റ് ചർച്ചകൾ നടക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. ഇന്നലെ ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം. പതിനഞ്ച് സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന എസ്‌പിയുടെ നിലപാടിൽ ആർഎൽഡിക്ക് അതൃപ്തി ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു കൂടിക്കാഴ്ച.

അതേസമയം അഖിലേഷിന്റെ ജിന്നാ പരാമർശത്തിൽ വിമർശനം ശക്തമാക്കുകയാണ് യോഗി ആദിത്യനാഥും ബിജെപിയും. മഹാത്മഗാന്ധിയും പട്ടേലും ജിന്നയും സ്വാതന്ത്രത്തിനായി പോരാടിവരാണെന്ന പരാമർശം അപമാനകരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമർശിച്ചു. ജിന്നയെ പട്ടേലുമായി താരതമ്യം ചെയ്തതത് അംഗീകരിക്കാനാകില്ല. താലിബാൻ മാനസികവാസ്ഥയാണ് ഇത് - അഖിലേഷിനെ വിമർശിച്ചു കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.