ചെന്നൈ: നീറ്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലാണ് സംഭവം. ഹരീഷ്മ എന്ന വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ തിങ്കളാഴ്ച ഹാൾടിക്കറ്റ് വീട്ടിലെത്തി. പുതുക്കോട്ടയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഹരീഷ്മ ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു.

12ാം ക്ലാസ് പൂർത്തിയാക്കി, നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു ഹരീഷ്മ. സുഹൃത്തുക്കൾക്കെല്ലാം ഹാൾടിക്കറ്റ് ലഭിക്കുകയും തനിക്ക് ഹാൾടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത സാഹര്യത്തിലായിരുന്നു ആത്മഹത്യ. ഡോക്ടർ ആകണെന്നായിരുന്നു ഹരീഷ്മയുടെ ആഗ്രഹം. തനിക്ക് പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന ഭയത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.