ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ആരോഗ്യസഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ റൈഹാന പറഞ്ഞു.

എസ.ഐ.ഒ സംഘടിപ്പിച്ച രാജ്യത്തെ രാഷട്രീയ തടവുകാരുടെ കുടുംബാംഗങ്ങളുടെ ഓൺലൈൻ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അവർ.

15 വർഷമായി പ്രമേഹരോഗിയായ സിദ്ദീഖ് ജയിൽ അധികൃതർ നൽകുന്ന ഭക്ഷണം കഴിക്കാൻ പറ്റാത്തതുകൊണ്ട് രണ്ടാഴചയായി കക്കിരി മാത്രം കഴിച്ചാണ് ജീവൻ നിലനിർത്തുന്നത്.

ഒരാഴച മുമ്പ് പനി ബാധിച്ച് ഭർത്താവ് ജയിലിൽ കുഴഞ്ഞുവീണു. ജയിലിൽ ക്രൂരമർദനമാണ് ഏൽക്കേണ്ടിവരുന്നത്. ഉടൻ ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ മോശമാകുമെന്നും റൈഹാന പറഞ്ഞു.