രാജ്യത്തെ അപകടങ്ങൾക്ക് മുഖ്യ കാരണം അമിത വേഗതയാണെന്നും ഡ്രൈവവർമാർ കാമറകളുടെ അടുത്തെത്തുമ്പോൾ മാത്രം വേഗത കുറക്കുന്നവരാണെന്നും റോയൽ ഒമാൻ പൊലീസ് പറയുന്നു.

വാഹനാപകടങ്ങളിൽ 70 ശതമാനവും അമിത വേഗത മൂലം സംഭവിക്കുന്നതാണെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടനിരക്കിൽ 67 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.അപകടങ്ങളിലെ മരണനിരക്ക് 33 ശതമാനം കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണത്തിൽ 52 ശതമാനവും കുറവുണ്ടായി.