തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സേവ് കോൺഗ്രസ്സ് പോസ്റ്ററുകൾ. കെ സുധാകരന് അനുകൂലമായിത്തന്നെയാണ് ഇത്തവണയും പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്.കെ.പി.സി. സി ആസ്ഥാനത്താണ് പോസ്റ്ററുകൾ പതിപ്പിച്ചത്. കെ സുധാകരനെ വിളിക്കു കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശം പകരൂ എന്നതാണ് പോസ്റ്ററിലെ വാചകങ്ങൾ.കോൺഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം. കോൺഗ്രസിന്റെ മുന്നേറ്റത്തിന് കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്നാണ്് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ നേതൃമാറ്റം ആവശ്യപ്പെട്ട് സേവ് കോൺഗ്രസ്സ് എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.ഇതിനുമുന്നെ തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെയും കെ. മുരളീധരനെയും അനുകൂലിച്ചു കൊണ്ടുമായിരുന്നു പോസ്റ്ററുകൾ. ഇരുവരുടെയും നേതൃ സ്ഥാനത്തുകൊണ്ടുവരണ മെന്നായി രുന്നു ആവശ്യം.

അതേസമയം കോൺഗ്രസ്സിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ നേതൃമാറ്റ ആവശ്യം ശക്തമായിരിക്കെയാണ് താരിഖ് അൻവറിന്റെ സന്ദർശനം.

കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. എങ്കിലും രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് എടുത്തേക്കും. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയരും.

ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനഃസംഘടന ഏങ്ങനെയാകു മെന്നതാണ് ഹൈക്ക മാൻഡിനെ അലട്ടുന്ന പ്രശ്നം. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും, എംഎൽഎ മാരും എംപിമാരുമായിട്ട് ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. അതിന് ശേഷമാ കും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.