മലപ്പുറം: സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു. മലപ്പുറം താനാളൂരിൽ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകൾ സഫ്ന ഷെറിനാണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഴൂർ വെട്ടുകുളത്തെ ബന്ധുവീട്ടിൽ നിന്നും ബന്ധുവായ സാക്കിറിനൊപ്പം ഓട്ടോയിൽ അരീക്കോട്ടേയ്ക്ക് പോകുംവഴിയാണ് സംഭവം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ പെട്ടി ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിയുകയും മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാരും ദൃക്‌സാക്ഷികളും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിദ്യാർത്ഥിനി സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂർ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിറകു കൊണ്ടുവരാൻ പോയതായിരുന്നു ഗുഡ്‌സ് ഓട്ടോ. അരീക്കാട് എഎംയുപി സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.