നിലമ്പൂർ: എട്ട് വയസുകാരിക്ക് മദ്രസ അദ്ധ്യാപകന്റെ ക്രൂര മർദ്ദനം. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അദ്ധ്യാപകൻ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കാലിൽ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്തു. ചുരൽ ഉപയോഗിച്ചാണ് മർദിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.

മദ്രസ അദ്ധ്യാപകനായ റഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഖുർആൻ പാഠങ്ങൾ പഠിക്കാത്തതിനാണ് അദ്ധ്യാപകൻ മർദിച്ചതെന്ന് കുട്ടി തന്നെ അദ്ധ്യാപകന്റെ പേരെടുത്ത് പറയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു.

കാലിൽ അടിയേറ്റ പാടുകളും വ്യക്തമാണ്. കുട്ടികളെ നേരത്തെയും റഫീഖ് മർദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.