കേപ്ടൗൺ: ദക്ഷണാഫ്രിക്കയ്ക്കെതി ആശ്വാസ ജയം തേടി ഇന്ത്യ.ഏകദിന പരമ്പരയിൽ തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മൽസരത്തിന് ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആതിഥേയർ ഇതിനോടകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

അതേസമയം ടീമിൽ നിർണ്ണായക മാറ്റങ്ങളുമായാവും ഇന്ത്യ ഇറങ്ങുക.മധ്യനിരയിൽ മോശം ഫോം തുടരുന്ന ശ്രേയസ് അയ്യരാണ് പുറത്താവാൻ സാധ്യതയുള്ള ഒരാൾ. പകരം സൂര്യകുമാർ യാദവ് ടീമിലേക്കു വന്നേക്കും.ബൗളിങിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജപ്പെട്ട ഭുവനേശ്വർ കുമാറിനു പകരം ദീപക് ചാഹർ കളിക്കുമെന്നാണ് സൂചന. മുഹമ്മദ് സിറാജിന്റെ പേരും പരിഗണനയിലുണ്ട്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാൽ പുതിയ ക്യാപ്റ്റൻ കെഎൽ രാഹുലിനും ഇന്ന് നിർണ്ണായകമാണ്. തന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഈ മൽസരമെങ്കിലും അദ്ദേഹത്തിനു വിജയിച്ചേ തീരൂ. മൽസരം ഇന്ത്യൻ സമയം രണ്ട് മണിക്ക് ആരംഭിക്കും.

രാഹുലിന്റെ ക്യാപ്റ്റൻസിയിലെ പാളിച്ചകൾ കഴിഞ്ഞ മൽസരങ്ങളിൽ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. എങ്കിലും ആദ്യ ഏകദിനത്തെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നായകനെന്ന നിലയിൽ രണ്ടാം ഏകദിനത്തിൽ അദ്ദേഹം പുറത്തെടുത്തിരുന്നു.