കേപ്ടൗൺ: ഇന്ത്യക്കെതിരായ മൂന്നാം ടെസറ്റിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക പതറുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 223നെതിരെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർ ഒടുവിൽ വിവരം ലബിക്കുമ്പോൾ ഒമ്പതിന് 200 എന്ന നിലയിലാണ്. ജസ്പ്രിത് ബുമ്ര നാലും വിക്കറ്റ് നേടി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. താക്കൂറിനാണ് ഒരു വിക്കറ്റ്

രണ്ടാം സെഷനിന്റെ തുടക്കത്തിൽ തന്നെ ആതിഥേയർക്ക് റാസി വാൻ ഡർ ഡസ്സനെ നഷ്ടമായി. ഉമേഷിന്റെ പന്തിൽ സ്ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് കീഗനൊപ്പം ഒത്തുച്ചേർന്ന തെംബ ബവൂമ (28) ഇന്ത്യൻ ബൗളർമാർക്ക് ജോലിയുണ്ടാക്കി. ക്രീസിൽ ഉറച്ചുന്ന ഇരുവർക്കുമെതിരെ കുറച്ച് ഇന്ത്യൻ ബൗളർമാർ ചെറുതായൊന്നു വിയർത്തു. എന്നാൽ മുഹമ്മദ് ഷമി ബ്രേക്ക് ത്രൂ നൽകി. ബവൂമയുടെ സ്ലിപ്പിൽ കോലികളുടെ കൈകളിലേക്ക് പറഞ്ഞയച്ചു. അതേ ഓവറിൽ വിക്കറ്റ് കീപ്പർ കെയ്ൽ വെറൈനെ (0) യും പവലിയനിൽ തിരിച്ചെത്തി. ഇത്തവണ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ക്യാച്ചെടുത്തുത്. ചായയ്ക്ക് തൊട്ടുമുമ്പ് ജാൻസണെ (7) ബുമ്രയും മടക്കി.

ഒന്നിന് 17 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ആരംഭിച്ചത്. എയ്ഡൻ മാർക്രമിനെയാണ് (8) ഇന്ന് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിന് ഒരു റൺ പോലും കൂട്ടിച്ചേർക്കാനാവാതെ താരം ബുമ്രയുടെ പന്തിൽ വിക്കറ്റ് തെറിച്ച് മടങ്ങി. നൈറ്റ്‌വാച്ച്മാനായി ക്രിസീലുണ്ടായിരുന്ന കേശവ് മഹാരാജ് (25) തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി മടങ്ങി. ഉമേഷ് യാദവിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. ക്യാപ്റ്റൻ ഡീൻ എൽഗാറിനെ (3) ഇന്നലെ തന്നെ ബുമ്ര മടക്കിയയച്ചിരുന്നു.

ക്യാപ്റ്റൻ വിരാട് കോലിയുടെ 79 റൺസാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ കഗിസോ റബാദ സന്ദർശകരുടെ തകർച്ചയിൽ പ്രധാന പങ്കാളിയായി. മാർകോ ജാൻസൺ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ചേതേശ്വർ പൂജാരയാണ് (43) ഇന്ത്യൻ നിരയിലെ മറ്റൊരു പ്രധാന സ്‌കോറർ. കെ എൽ രാഹുൽ (12), മായങ്ക് അഗർവാൾ (15), അജിൻക്യ രഹാനെ (9), റിഷഭ് പന്ത് (27), ആർ അശ്വിൻ (2), ഷാർദുൽ ഠാക്കൂർ (12) എന്നിവർ നിരാശപ്പെടുത്തി. ജസ്പ്രിത് ബുമ്ര (0), മുഹമ്മദ് ഷമി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കോലി പരിക്ക് മാറി തിരിച്ചെത്തിയപ്പോൾ ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുവരും ഓരോ ടെസ്റ്റുകൾ വീതം ജയിച്ചിരുന്നു. കേപ്ടൗണിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.