കണ്ണൂര്‍: പീഢനകേസില്‍ അറസ്റ്റിലായ ഫിസിയോ തെറാപ്പിസ്റ്റിന്റെ സ്ഥാപനം ഒരു സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കണ്ടോത്ത് സ്വദേശികളായ നാലുപേരെ പയ്യന്നൂര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ബലാല്‍സംഗ കേസില്‍പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം.

സ്ഥലത്തെത്തിയ പോലിസ് പ്രതികളില്‍ ചിലരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്നസ് ആന്റ് ജിംസ്ഥാപനമാണ് അടിച്ചു തകര്‍ത്തത്. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പോലീസ് ക്വാട്ടേര്‍സിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചക്ക് പഴയ ബസ് സ്റ്റാന്റിന് സമീപം പ്രതിനടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു പയ്യന്നൂരിന് സമീപത്തെ 20 കാരി പീഡനത്തിനിരയായത്. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി വീട്ടുകാരുമായി എത്തിപയ്യന്നൂര്‍ പോലീസിലെത്തിപരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തു.