കൊച്ചി: വൈപ്പിൻ ചെറായിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരേയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൾ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ മകൾ ഇറങ്ങിപോയതിൽ മനം നൊന്ത് മാതാപിതാക്കൾ തൂങ്ങിമരിച്ചു എന്നാണ് പൊലീസും നൽകുന്ന സൂചന.

ചെറായി ബേക്കറിക്ക് പടിഞ്ഞാറ് കണ്ടോൻത്തറ രാധാകൃഷ്ണൻ (50), ഭാര്യ അനിത (45) എന്നിവരാണ് വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. മുനമ്പം സ്വദേശിയായ സനത്ത് (25) മാസങ്ങൾക്ക് മുമ്പ് അമ്യതയുടെ വീട്ടിൽ വന്ന് മാതാപിതാക്കളോട് തങ്ങൾ സ്‌നേഹത്തിലാണെന്നും അമൃതയെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾ സ്‌നേഹ ബന്ധത്തെ ശക്തമായി എതിർക്കുകയാണുണ്ടായത്.

വീട് വിട്ട് സനത്തിന്റെ വീട്ടിലെത്തിയ അമൃത സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു. തുടർന്ന് സനത്തിന്റെ പിതാവ് ഇക്കാര്യം രാധാക്യഷ്ണനെ ഫോൺ ചെയ്ത് അറിയിച്ചു. മകൾ പോയ ദുഃഖത്തിൽ ഇരുവരും ഒരു ഫാനിൽ തന്നെ ജീവനൊടുക്കുകയായിരുന്നു. മുനമ്പം ഇൻസ്‌പെക്ടർഎ.എൽ. യേശുദാസ്, എസ്‌ഐ.രാജീവ്.ടി.കെ,എം. ബി.സുനിൽകുമാർ, കെ.പി.അഭിലാഷ്, എം.സി.ആഷ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.