കോട്ടയം: ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടക്കി പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ജീവനക്കാരനെയും അറസ്റ്റ് ചെയതു. കണ്ടക്ടർ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫസലിനെയും പീഡനത്തിന് കൂട്ടുനിന്ന കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയുമാണ് പൊലീസ് പിടികൂടിയത്

പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർത്ഥിനി. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ എത്തി. പിന്നീട് ആളില്ലെന്ന് പറഞ്ഞുകൊണ്ട് ട്രിപ്പ് മുടക്കുകയായിരുന്നു.തുടർന്നായിരുന്നു പീഡനം.

പാലാ ഡിവൈഎസ്‌പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലാ എസ്എച്ചഒ ഇൻസ്പെക്ടർ കെ പി തോംസന്റെ നേതൃത്വത്തിൽ പാലാ പൊലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു.ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പൊലീസ് കൗൺസിലിംഗിന് വിധേയമാക്കി.

എസ്ഐ അഭിലാഷ് എംഡി, എഎസ്ഐമാരായ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.