കണ്ണുർ: പഴനിയിൽ ഭർതൃമതി പീഡനത്തിന് ഇരയായ സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. ലോഡ്ജുടമയുടെ നേതൃത്വത്തിൽ ഭർത്താവിനൊപ്പം പഴനിയിൽ ദർശനത്തിനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവനം പഴനിയിലായതിനാൽ കേസ് തമിഴ്‌നാട് പൊലിസിന് കൈമാറുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സിറ്റി പൊലിസ് കമ്മിഷണർ ആർ ഇളങ്കോ തലശേരി പൊലിസ് അസി.കമ്മീഷണർ മൂസവള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി യുവതിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പരിയാരത്തെത്തി യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുൻപാകെ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും മജിസ്‌ട്രേറ്റ് മുൻപാകെ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷം രേഖകളും മറ്റു വിശദാംശങ്ങളും സഹിതം കേസ് തമിഴ്‌നാട് പൊലിസിന് കൈമാറും.

പഴനി ക്ഷേത്രത്തിൽ കഴിഞ്ഞ ജൂൺ 19 ന് ഭർത്താവിനൊപ്പം ദർശനത്തിനായി പോയ തലശേരി സ്വദേശിനിയായ യുവതിയെയാണ് താമസിച്ചിരുന്ന ലോഡ്ജ് ഉടമയും സംഘവും തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിൽ കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്.ഭർത്താവിനൊപ്പം ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ ഭർത്താവിന്റെ മുൻപിൽ വെച്ച് തട്ടിക്കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ബിയർ കുപ്പി ഉപയോഗിച്ച് രഹസ്യ ഭാഗങ്ങളിൽ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. അവശയായ യുവതിയെയും കൂട്ടി പിന്നീട് ഭർത്താവ് പഴനി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. ഇതിനു ശേഷം താമസസ്ഥലമായ തലശേരിയിലെത്തിയ യുവതി അവശനിലയിലായതിനെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെങ്കിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.